കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ . പോലീസിന്റെ നോട്ടിസ് പ്രകാരം ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകും. ഇതിനായി 19ന് മുമ്പ് തന്നെ കേരളത്തിലെത്തുമെന്നും ബിഷപ്പ് അറിയിച്ചു.
19ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് അയച്ചിരുന്നു. കുറ്റം തെളിയിക്കപ്പെടുന്നതിന് മുന്‍പ് തന്നെ പ്രതിയെന്ന നിലയില്‍ ആണ് പ്രചരണം നടക്കുന്നത്. കുറ്റവാളിയാക്കി കാണിച്ച് തനിക്ക് നീതി നിഷേധിച്ചുവെന്നും ബിഷപ്പ് വ്യക്തമാക്കി. അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് ഐജി വിജയ് സാഖറെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബിഷപ്പിനെതിരായ കേസില്‍ മൊഴികളില്‍ ഒട്ടറെ വൈരുദ്ധ്യമുണ്ട്. പരാതിക്കാരിയുടെയും ബിഷപ്പിന്റെയും സാക്ഷികളുടെയും മൊഴികളില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്. കന്യാസ്ത്രീ നല്കിയ പീഡനപരാതിയിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയിലാണ് പോലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
ഈമാസം പത്തൊന്പതിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ബിഷപ്പിന് നോട്ടിസയച്ചതായി പോലീസ് കോടതിയെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: