മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപത്തിന്റെ പരാമര്‍ശം വിവാദത്തില്‍. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയെടുത്ത ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതികരിക്കവെയാണ് നിരുപം വിവാദ പരാമര്‍ശം നടത്തിയത്.
സ്കൂളുകളില്‍ നിര്ബന്ധിച്ച്ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം തെറ്റാണ്. രാഷ്ട്രീയത്തിലേക്ക് കുട്ടികളെ വലിച്ചിഴക്കരുത്. മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന ്ജനാധിപത്യ രാജ്യത്ത് പ്രധാനമന്ത്രി ദൈവമൊന്നുമല്ല എന്നായിരുന്നു സഞജയ് നിരുപത്തിന്റെ മറുപടി.
അതേസമയം, കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. സഞ്ജയ് നിരുപത്തിന്റെ നിന്ദ്യമായ പരാമര്‍ശം അദ്ദേഹത്തിന്റെ മനോനില തെറ്റിയതുകൊണ്ടാണെന്ന് ബിജെപി നേതാവ് ഷൈന ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ 125 കോടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന കാര്യം സഞജയ് മറന്നു കാണുമെന്നും ഷൈന ട്വിറ്ററില്‍ കുറിച്ചു.നരേന്ദ്രമോദി ഒരു പാര്‍ട്ടിയുടെ പ്രതിനിധി മാത്രമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയെ അപമാനിക്കുകയാണ് സഞ്ജയ് ചെയ്തതെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി അനില്‍ ശിരോലി പ്രതികരിച്ചു.
മഹാരാഷ്ട്രയിലെ ജില്ലാ പരിഷത്താണ് സെപ്തംബര്‍ 18 ന് സ്കൂളുകളില്‍ മോദിയെ കുറിച്ചുള്ള ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ടത്. മങ്കേഷ് ഹാന്ദ്വാലെ സംവിധാനം ചെയ്ത 32 മിനിറ്റുള്ള ഹ്രസ്വചിത്രത്തിന്’ചലോ ജീതെ ഹെ’ എന്നാണ്പേരിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: