ന്യൂദല്‍ഹി: ഇന്ത്യ വിടുന്നതിനു മുമ്പു 2016-ല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രസ്താവനയില്‍ ‘യൂ ടേണ്‍’ എടുത്ത് വിവാദ വ്യവസായി വിജയ് മല്യ. അദ്ദേഹവുമായി താന്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഞാന്‍ പാര്‍ലമെന്റില്‍ വച്ച് ജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്നാണ് പറഞ്ഞത്. ബാങ്കുകളുമായി സമയവായത്തിലെത്തണമെന്നും വീണ്ടും ചര്‍ചയ്ക്ക് സാഹചര്യമൊരുക്കണമെന്നുമാണ് അന്ന് ജെയ്റ്റ്ലിയോട് ആവശ്യപ്പെട്ടത്.
മല്യയുടെ രണ്ടാമത്തെ വിശദീകരണം ഇങ്ങനെ.’ഈ വിവാദം എങ്ങനെയുണ്ടായി എന്നത് എന്നെ അശ്ചര്യപ്പെടുത്തുന്നു. ഞാന്‍ രാജ്യം വിട്ട സാഹചര്യങ്ങളെക്കുറിച്ചാണ് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ വിശദീകരണം നല്‍കിയത്. മാധ്യമങ്ങമങ്ങളാണ് വിവാദം സൃഷ്ടിച്ചതെന്നും മല്യ പറയുന്നു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതിയില്‍ ബുധനാഴ്ചത്തെ വാദം പൂര്‍ത്തിയായശേഷം നടത്തിയ പ്രസ്താവനയിലാണ് വിജയ് മല്യ ഇക്കാര്യം പറഞ്ഞത്.
മല്യയുടെ പ്രസ്താവന ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ 2014ന് ശേഷം മല്യക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. രാജ്യസഭാംഗമെന്ന പദവി ദുരുപയോഗം ചെയ്ത് ഒരിക്കല്‍ അദ്ദേഹം തന്നെ സമീപിച്ചിരുന്നു. ക്രമക്കേടുകളെക്കുറിച്ച് ബോധ്യമുള്ളതിനാല്‍ വിഷയം താനുമയി ചര്‍ച്ച ചെയ്യേണ്ടെന്നു അറിയിക്കുകയും ബാങ്ക് അധികൃതരെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നതായും ജെയ്റ്റ്ലി ഇന്നലെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: