കൊച്ചി: ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്കിന് കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന് തീരുമാനിച്ചു. ഇതു സംബന്ധിച്ച പ്രസ്താവന ഉടനുണ്ടാകും. യൂണിയന് പ്രതിനിധികളുമായി ഇന്ന് വൈകിട്ട് നടത്താനിരുന്ന ചര്‍ച്ച എംഡി മാറ്റി വച്ചുവെന്ന് യൂണിയന് നേതാക്കള്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ അശാസ്ത്രീയമായ പരിഷ്ക്കാര നടപടികള്‍ അവസാനിപ്പിക്കുക, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പുനപരിശോധിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനങ്ങളൊന്നും ഉണ്ടായില്ല. എംഡിയുമായി ചര്‍ച്ച നടത്താനാണ് മന്ത്രി നിര്‍ദേശിച്ചത്. ഡ്യുട്ടി പരിഷ്കരണം ഉള്‍പ്പടെ വിവിധ പ്രശ്നങ്ങളില്‍ സമവായം കണ്ടെത്തുന്നതിന് യൂണിയന് നേതൃത്വവും മാനേജുമെന്റുമായി സംസാരിക്കണമെന്നാണ് മന്ത്രി നിര്‍ദേശിച്ചത്.
സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്പ്പെടുത്തിയതുമൂലമാണ് പ്രശ്നം രൂക്ഷമായതെന്നാണ് യൂണിയനുകള്‍ ആരോപിക്കുന്നത്. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ അധികമുള്ള സമയത്ത് കൂടുതല്‍ ബസുകള്‍ ഓടിക്കാനും യാത്രക്കാര്‍ കുറയുന്ന ഉച്ച സമയങ്ങളില്‍ ബസുകള്‍ കൂട്ടമായി ഓടുന്നത് ഒഴിവാക്കാനുമാണ് മാനേജുമെന്റ് നിര്‍ദേശിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: