ന്യൂദല്‍ഹി: വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ ഇടപാടുകള്‍ക്ക് സഹായവും പിന്തുണയും നല്‍കിയത് യുപിഎ സര്‍ക്കാരെന്ന് ബിജെപി. ബിജെപി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപി വക്താവ് സംപ്രീത് പത്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്നത്തെ പ്രധാനമന്ത്രി മന്മോഹന്സിംഗിന് നന്ദി പറഞ്ഞ് വിജയ് മല്യ എഴുതിയ കത്തും ബിജെപി പുറത്തു വിട്ടു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിജയ് മല്യ നടത്തി വന്നിരുന്ന ഇടപാടുകള്‍ക്ക് കോണ്‍ഗ്രസ് കുടുംബം നല്കി വന്നിരുന്ന സഹായങ്ങളുടെ തെളിവുകളും തങ്ങളുടെ പക്കലുണ്ട്. അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും, പ്രധാനമന്ത്രി മന്മോഹന് സിങും ചേര്‍ന്ന് വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് വഴി വിട്ട സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കള്ളപ്പണ ഇടപാടുകള്‍ക്കും തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധി അറിയപ്പെടുന്ന ഒരു ഷെല്‍ കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ വായ്പയെടുത്തിരുന്നതായി കമ്പനിയുടെ ഡയറകടറിലൊരാള് കുറ്റസമ്മതം നടത്തിയിരുന്നു. ഹവാല പണം ഉപയോഗിച്ചാണ് ഈ കമ്പനി നടത്തിയിരുന്നതെന്ന് കമ്പനി ഉടമസ്ഥന് സമ്മതിച്ചിട്ടുണ്ട്. രാഹുലും കമ്പനി വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: