കൊച്ചി: കന്യാസ്ത്രീകളെ അധിഷേപിക്കുന്ന തരത്തില്‍ പ്രതികരണം നടത്തിയ കെസിബിസിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാളെയോ മറ്റന്നാളോ തീരുന്നതുമല്ല. അത് ദൈവാനുഗ്രഹമായി സ്വീകരിക്കാതെ പീഡനമായി ദുര്‍വ്യാഖ്യാനം ചെയ്യുന്നത് വലിയ പളളിക്കുറ്റമാണെന്നാണ് ജയശങ്കര്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
അല്പം വൈകിയെങ്കിലും കേരള കത്തോലിക്കാ മെത്രാന് സമിതി (KCBC) നിലപാട് വ്യക്തമാക്കി.
കന്യാസ്ത്രീ സമരം അനാവശ്യമാണ്, സഭാ വിരുദ്ധമാണ്, കടുത്ത അച്ചടക്ക ലംഘനവുമാണ്. സമരത്തില്‍ പങ്കെടുക്കുന്നവരും അനുഭാവം പ്രകടിപ്പിക്കുന്നവരും ഫലത്തില്‍ ദൈവദൂഷണമാണ് ചെയ്യുന്നത്.
വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാളെയോ മറ്റന്നാളോ തീരുന്നതുമല്ല. അത് ദൈവാനുഗ്രഹമായി സ്വീകരിക്കാതെ പീഡനമായി ദുര്‍വ്യാഖ്യാനം ചെയ്യുന്നത് വലിയ പളളിക്കുറ്റമാണ്.
ബെനഡിക്ട് ഓണംകുളത്തിന്റെയും റോബിന് വടക്കുംചേരിയുടെയും വീരപാരമ്പര്യമാണ് സീറോ മലബാര്‍ സഭയ്ക്കുളളത്. ഹൈക്കോടതി ജങ്ഷനില്‍ ഒന്നു രണ്ടു കന്യാസ്ത്രീകള്‍ സത്യഗ്രഹം ഇരുന്നാലോ കെമാല്‍ പാഷയും പിടി തോമസും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാലോ തിരുസഭ കുലുങ്ങില്ല.
അബ്രഹാമിന്റെയും ഇസഹാക്കിന്്റെയും യാക്കോബിന്റെയും ദൈവമായ യഹോവ ഫ്രാങ്കോ പിതാവിനെ മഹത്വപ്പെടുത്തും. മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും അവനു കിന്നരം വായിക്കും, അന്വേഷണ ഉദ്യോഗസ്ഥര്‍ ചാമരം വീശും.
നിര്‍ദോഷിയായ സഭാ പിതാവിനെതിരെ ദുരാരോപണം ഉന്നയിച്ച കന്യാസ്ത്രീ വേഷധാരികളോ, ഗന്ധകത്തീയാളുന്ന നിത്യ നരകത്തില്‍ നിപതിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: