ന്യൂദല്‍ഹി: സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും വിലയിരുത്താനും പരിഹാരങ്ങള്‍ കൈക്കൊള്ളാനും ശനിയാഴ്ച ഉന്നതതല യോഗം ചേരും. എണ്ണ വില വര്‍ദ്ധന, രൂപ നേരിടുന്ന പ്രതിസന്ധി തുടങ്ങിവയയെല്ലാം ചര്‍ച്ചാ വിഷയമാകും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍,നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് വിവേക് ദെബ്റോയി, ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയ തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കും.
രൂപയുടെ മൂല്യമിടിയുന്നത് തടയാനുള്ള പരിഹാരങ്ങളാകും മുഖ്യമായും ചര്‍ച്ച ചെയ്യുക. പ്രവാസി കടപ്പത്രം ഇറക്കുക, പലിശ നിരക്ക് കൂട്ടുക, വിദേശ നാണ്യ വിനിമയ വിപണിയില്‍ ആര്‍ബിഐക്ക് കൂടുതല്‍ പങ്ക് നല്‍കുക തുടങ്ങിയ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തേക്കും. രൂപയുടെ മൂല്യം നിലനിര്‍ത്താനുള്ള നടപടികള്ക്കാകും യോഗം മുന്‍തൂക്കം നല്‍കുക.
2013ല്‍ രൂപയുടെ മൂല്യമിടിഞ്ഞപ്പോള്‍ യുപിഎ സര്‍ക്കാര്‍ 34 കോടി ഡോളറിന്റെ പ്രവാസി കടപ്പത്രം ഇറക്കിയിരുന്നു. അതും ചര്‍ച്ച ചെയ്യും. സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: