തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമാക്കിക്കൊണ്ടുള്ള സാലറി ചാലഞ്ച് ഉത്തരവ് തയ്യാറാക്കിയ ധനവകുപ്പിലെ സെക്ഷൻ ഓഫീസറെ സ്ഥലംമാറ്റി. ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ സാലറി ചാലഞ്ചിനോട് ‘നോ’ പറയുകയാണെന്ന് അനിൽ രാജ് എഴുതിയിരുന്നു. ഇതിനുപിന്നാലെയാണ് അനില്‍ രാജിനെ സ്ഥലം മാറ്റിയത് .
‘നോ’ പറഞ്ഞതിനല്ല സ്ഥലം മാറ്റിയതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് നല്കുന്ന വിശദീകരണം. സെക്രട്ടേറിയറ്റിൽ ഇടത് അനുകൂല സർവീസ് സംഘടനയുടെ സജീവ പ്രവർത്തന് കൂടിയാണ് അനിൽ രാജ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ഒന്നിച്ചോ പത്ത് തവണകളായോ സംഭാവനയായി നല്‍കണമെന്നും താല്പര്യമില്ലാത്തവര് അക്കാര്യം പ്രസ്താവനയായി എഴുതി നല്കിയാല് ഒഴിവാക്കുമെന്നുമായിരുന്നു ധനവകുപ്പിന്റെ ഉത്തരവ്.
സെപ്റ്റംബറിലെ ശമ്പളം മുതല്‍ വിഹിതം പിടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: