ചെറുപുഴ: തുടര്‍ച്ചയായ മഴമൂലം കാര്‍ഷിക മേഖലയില്‍ വിളനാശം വ്യാപകമായി. തെങ്ങും കവുങ്ങും കുരുമുളകും ഉള്‍പ്പടെയുള്ള വിളകള്‍ക്കാണ് വിളനാശം നേരിട്ടിരിക്കുന്നത്. മലയോര മേഖലയില്‍ ആലക്കോട്, ഒറ്റത്തൈ തിരുമേനി, താബോര്‍, ചെറുപുഴ, മാത്തില്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ തെങ്ങിന് കൂമ്പ് ചീയല്‍ രോഗം വ്യാപകമായിരുന്നു. ഇതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സിപിസിആര്‍ഐയില്‍ നിന്നുളള വിദഗ്ധ സംഘം വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ക്രോപ്പ് ഇംപ്രൂവ്മെന്റ് സെക്ഷന്‍ ഡിവിഷന് ഹെഡ് ഡോ.അനിത, അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്സ് സീനിയര്‍ സൈന്റിസ്റ്റ് ഡോ. ജയശേഖര്‍, സോഷ്യല്‍ സയന്‍സ് സൈന്റിസ്റ്റ് ഡോ.സെല്‍വ മണി, ചെറുപുഴ കൃഷി അസിസ്റ്റന്റ് ആര്.ജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയത്. തിരുമേനി മരുതംപാടിയിലെ ഇല്ലിക്കല്‍ ബേബിയുടെ കൃഷിയിടവും സംഘം സന്ദര്‍ശിച്ചു.
അതിവര്‍ഷത്തെ തുടര്‍ന്ന് കാര്‍ഷിക വിളകള്‍ക്കുണ്ടായ രോഗബാധയുടെ പ്രാഥമിക പഠനമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് ക്രോപ്പ് സെക്ഷന്‍ ഹെഡ് ഡോ.അനിതയും സീനിയര്‍ സൈന്റിസ്റ്റ് ഡോ.ജയശേഖറും പറഞ്ഞു. കാലവര്‍ഷത്തില്‍ വനമേഖലകളില്‍ നിന്നും മറ്റും രോഗ കീടങ്ങള്‍ കൃഷിയിടങ്ങളില്‍ എത്തിയിട്ടുണ്ടോയെന്നും പഠനം നടത്തേണ്ടതുണ്ടെന്നും സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: