ആലക്കോട്: നടുവില്‍ പ്രദേശത്തെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎം ശ്രമിക്കുന്നു. നടുവില്‍ കഴിഞ്ഞദിവസം ബിജെപി ഇരിക്കൂര്‍ നിയോജകമണ്ഡലം സെക്രട്ടറിയായ കോയാടന്‍ വീട്ടില്‍ ദിനേശനെ സിപിഎം മദ്യമാഫിയ സംഘം ക്രൂരമായി അക്രമിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലെ പ്രതികള്‍ ഒളിവില്‍ കഴിയുകയാണ്.
ഈ കേസ് അട്ടിമറിക്കുന്നതിനായി സിപിഎം കള്ളക്കേസ് ചമച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ ശ്രമിക്കുകയാണ്. സിപിഎം പ്രവര്‍ത്തകനായ അമ്പഴത്തിനാല്‍ പ്രബീഷ് അക്രമിക്കപ്പെട്ടു എന്ന് വ്യാജ വാര്‍ത്ത പരത്തുകയും പ്രബീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നടുവിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ ഏഴോളം പേര് അക്രമിച്ചു എന്നാണ് കേസ്.
പ്രബീഷിനെ അക്രമിച്ചു എന്ന് പറയുന്ന സംഭവവുമായി ആര്‍എസ്എസിനോ ബിജെപിക്കോ ഒരുബന്ധവുമില്ലെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സിപിഎമ്മിന്റെ കള്ളപ്രചരണത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: