കണ്ണൂര്‍: പ്രളയക്കെടുതിയുടെ പേരില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഫെറ്റോ (ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്ഗനൈസേഷന്) പ്രതിഷേധിച്ചു.
സംസ്ഥാനത്ത് പ്രളയക്കെടുതിയുടെ പേരില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ പണം അനുവദിച്ചിരിക്കുന്നു. ജീവനക്കാര്‍ ഓണം അലവന്‍സുകളെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് നല്കി. പൊതജനങ്ങളും കോടിക്കണക്കിന് രൂപ സംഭാവന ചെയ്തു. സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ ബാധ്യത ഇല്ലെന്നിരിക്കെ ജീവനക്കാരുടെ കുറഞ്ഞ വേതനത്തില്‍ കയ്യിട്ടുവാരാന്‍ അനുവദിക്കില്ലെന്ന് നേതാക്കളായ ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാര്‍, എന്‍ജിഒസംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.മധുസൂദനന് എന്നിവര്‍ പറഞ്ഞു.
യോഗത്തില്‍ സജീവന് ചാത്തോത്ത് അധ്യക്ഷത വഹിച്ചു. കലക്ട്രേറ്റിന് മുമ്പില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ടി.എല്‍.പ്രശാന്ത്, കെ.കെ.സന്തോഷ്, കെ.ഷാജി, ധനീഷ് കുമാര്‍ എം.രാജീവന് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് സര്‍ക്കാരിന്റെ ഉത്തരവിന്റെ പകര്‍പ്പ് കലക്ട്രേറ്റിന് മുമ്പില്‍ കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: