അഹമ്മദാബാദ്: ആവശ്യങ്ങള്‍ ഒന്നും നേടാതെ, ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേല്‍ നടത്തിയ നിരാഹാര സമരം, 19 നാള് പിന്നിട്ടപ്പോള്‍ നിര്‍ത്തി. പടീദാര്‍ സമുദായത്തിന് സംവരണവും മുന്‍ സമരകാലത്തെ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യവും ഉയര്‍ത്തിയായിരുന്നു സമരം.
എന്നാല്‍, സമരം അനാവശ്യമാണെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് ഹാര്‍ദിക് പട്ടേല്‍ പലരേയും നിയോഗിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണുകയും ഇടനിലക്കാരാകാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, സര്‍ക്കാര്‍ കുലുങ്ങിയില്ല. പട്ടേലിന്റെ സമര ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ച് തീരുമാനം എടുത്തതാണെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.
ഇതോടെ സമരം വിജയിക്കല്ലെന്ന് ഉറപ്പായതോടെ ആശുപത്രിയിലേക്ക് മാറി. പിന്നീട്, രാഷ്ട്രീയ എതിരാളികള്‍ക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാകുന്നുവെന്ന് വാദിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു.
നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരാളിയെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ കക്ഷികള്‍ അവതരിപ്പിച്ച ഹാര്‍ദിക് പട്ടേലിന് സംസ്ഥാനത്ത് പിന്തുണ ഇല്ലാതായതിന്റെ തെളിവാണ് ഈ സമര പരാജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: