ടോക്കിയോ: പി.വി.സിന്ധുവിന് പിന്നാലെ എച്ച്.എസ്.പ്രണോയിയും ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
അതേസമയം മുന്‍ ലോക ഒന്നാം നമ്പര്‍ താരം കെ.ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത് ഇന്ത്യയ്ക്ക് ആശ്വാസമായി. ഏഷ്യന്‍ ഗെയിംസില്‍ തന്നെ വീഴ്ത്തിയ ഹോങ്കോംഗ് താരം വോംഗ് വിംഗ് കി വിന്‍സന്റിനെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം.
സ്കോര്‍: 21-15, 21-14. കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ലീ ഡോംഗ് യൂണിനെ നേരിടും. അതേസമയം ഇന്തോനേഷ്യയുടെ യുവതാരം ആന്റണി സിനിസുക ജിന്റിംഗിനോട് തോറ്റാണ് പ്രണോയ് പ്രീക്വാര്‍ട്ടറില്‍ പുറത്തായത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. സ്കോര്‍: 21-14, 21-17.
പ്രതികരിക്കാൻ ഇവിടെ എഴുതുക: