ലക്നൗ: കാണ്‍പൂരില്‍നിന്നും കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരനെ അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് പോലീസ്. ആസാം സ്വദേശിയായ കമാര് ഉസ് സമ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. വിനായക ചതുര്ഥിയുമായി ബന്ധപ്പെട്ട് യുപിയില്‍ ഭീകരാക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.
ഈ വര്‍ഷം ആദ്യം മുതല്‍ കമാറിനെ കാണാനില്ലായിരുന്നു. ഏപ്രിലില്‍ എകെ 47 തോക്കുമായി നില്ക്കുന്ന ചിത്രം ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം ഇയാളെക്കുറിച്ച് വിവരങ്ങളില്ലായിരുന്നു.
2017 ഏപ്രിലില്‍ കശ്മീരില്‍ ഉണ്ടായിരുന്ന കമാര് ഹിസ്ബുള്‍ മുജാഹുദ്ദീനില്‍ ചേരുകയും പരിശീലനം നേടുകയും ചെയ്തിരുന്നു. വിനായക ചതുര്‍ഥി ദിവസം ഭീകരാക്രമണം നടത്താനാണ് യുപിയില്‍ എത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി യുപി പോലീസ് മേധാവി ഒ.പി സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: