മാനന്തവാടി: പ്രളയാനന്തര സര്‍വെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിന് മാതൃകയാവുകയാണ് വയനാട് എഞ്ചിനീയറിംഗ് കോളേജ്. വയനാട് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന്റെ അപേക്ഷ പ്രകാരം സര്‍ക്കാരിന് ഒരു രൂപപോലും ബാധ്യത വരുത്താതെയാണ് വയനാട് എഞ്ചിനീയറിംഗ് കോളേജ് പഞ്ചായത്തിലെ സമഗ്ര സര്‍വെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സര്‍വെയില്‍ പങ്കെടുത്തതാവട്ടെ ഓണ അവധി കാലത്ത് കോളേജിലെ എന്‍എസ്എസ് വളണ്ടിയര്‍മാരും മറ്റ് വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘം. 50 വിദ്യാര്‍ഥികളും പത്ത് ജീവനക്കാരുമടങ്ങുന്ന സംഘം 800 മണിക്കൂര്‍ ജോലി ചെയ്താണ് സര്‍വെ പൂര്‍ത്തീകരിച്ചത്. ആഗസ്റ്റ് 19ന് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മെമ്പര്മാരുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷമാണ് സര്‍വെ തീരുമാനിച്ചത്.
എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രിന്റഡ് അപേക്ഷാഫോം ഉപയോഗിച്ച് 23ന് സര്‍വെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇക്കഴിഞ്ഞ ഏഴിന് പൂര്‍ത്തീകരിക്കുകയും ചെയ്തു. 540 മണിക്കൂര്‍ ഉപയോഗിച്ച് 20 വിദ്യാര്‍ഥികളും 20 അധ്യാപകരും മുഴുവന്‍ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങളും നടത്തി. സര്‍വെ ഇന്ന് പഞ്ചായത്തിന് കൈമാറും.
നഷ്ടപ്പെട്ട രേഖകള്‍, റേഷന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആധാരം, മാര്ക്ക്ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, മറ്റുള്ളവ, വഴി, പാലം, വീട്, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ്, കിണര്‍, വസ്ത്രങ്ങള്‍, വാഹനങ്ങള്‍, പഠനോപകരണങ്ങള്‍, സ്ഥലം, സര്‍വെ നമ്പര്‍, കൃഷി, മണ്ണിടിച്ചില്‍, വളര്‍ത്തുമൃഗങ്ങള്‍, മറ്റുള്ളവ തുടങ്ങി മുഴുവന്‍ നഷ്ട വിവരങ്ങളും സര്വെഫോമില് ഉണ്ട്.
എഞ്ചനീയറിംഗ് കോളേജ് ഫ്ളഡ് റിലീഫ് കോഓര്‍ഡിനേറ്റര്‍ ടി. ജ്യോതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: