ന്യൂദല്‍ഹി: കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷന് അഭിയാന് എന്നാണ് പേര്. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളിലെയും പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് പരമാവധി ലാഭം നേടിക്കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2018ലെ കേന്ദ്രബജറ്റില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഖാരീഫ് വിളകളുടെ കുറഞ്ഞ താങ്ങുവില ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടിയാക്കി ഇതിന്റെ ഭാഗമായി ഉയര്‍ത്തിയിട്ടുണ്ട്. ഉയര്‍ത്തിയ താങ്ങുവില കര്‍ഷകരുടെ ലാഭവിഹിതത്തിലാണ് വര്‍ദ്ധിക്കുന്നത്.
വിലസ്ഥിരതാ പദ്ധതി, പിഡിപിഎസ്, സ്വകാര്യ പ്രൊക്വയര്‍മെന്റ്, സ്റ്റോക്കിസ്റ്റ് പദ്ധതി എന്നിവയെയാണ് അന്നദാതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ ഭക്ഷ്യ, പൊതുവിതരണ പദ്ധതികളെയും കോട്ടണ്‍, ചണം എന്നിവയുമായി ബന്ധപ്പെട്ട ടെക്സ്റ്റൈല്‍ മന്ത്രാലയ പദ്ധതികളെയും അന്നദാതയുമായി ബന്ധപ്പെടുത്തും.
കര്ഷകോല്പ്പന്നങ്ങളുടെ സംഭരണവുമായി ബന്ധപ്പെട്ട് സ്വകാര്യ സംരംഭകരെ കൂടുതലായി സഹകരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ജില്ലകളില്‍ പ്രൈവറ്റ് പ്രൊക്വയര്‍മെന്റ് സ്റ്റോക്കിസ്റ്റ് സ്കീംസ് (പിപിഎസ്എസ്) പൈലറ്റ് പദ്ധതിയായി നടപ്പാക്കും. രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കര്‍ഷകരില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ പിപിഎസ്എസ് വഴി വിജ്ഞാപനം ചെയ്തിട്ടുള്ള മാര്‍ക്കറ്റുകള്‍ വഴി മിനിമം താങ്ങുവില പ്രകാരം ശേഖരിക്കുന്നതാണ് പദ്ധതി. താങ്ങുവിലയുടെ പതിനഞ്ചു ശതമാനം അധികം മാത്രം സര്‍വീസ് ചാര്‍ജേ സ്വകാര്യ സംരംഭകര്‍ക്ക് ഈടാക്കാനാവൂ. വിപണിയിലെ ഇടനിലക്കാരുടെ കൊള്ള ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: