ന്യൂദല്‍ഹി; വിജയ് മല്ല്യ പ്രശ്നത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി. യുപിഎ സര്‍ക്കാര്‍ മല്ല്യയുടെ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി മധുരതരമായ ഇടപാടാണ് നടത്തിയതെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര ചൂണ്ടിക്കാട്ടി.
ഈ എയര്‍ലൈന്‍ ഗാന്ധി കുടുംബത്തിന്റേതാണോയെന്നും സംശയമുണ്ട്. അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മല്ല്യയുടെ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെയും വിജയ്മല്ല്യയുടെയും കാര്യത്തില്‍ രാഹുല്‍ പ്രതിരോധത്തിലാണ്. സോണിയ കുടുംബം കിങ്ഫിഷര്‍ എയര്‍ലൈന്‍സിലാണ് സ്ഥിരമായി പറന്നിരുന്നത്. അതും ബിസിനസ് ക്ലാസില്‍ സൗജന്യമായി. ആ കുടുംബം മല്ല്യയുമായും കിങ്ങ്ഫിഷറുമായും മധുരതരമായ ഇടപാടുകള്‍ നടത്തി അവരെ സഹായിക്കുകയാണ് ചെയ്തിരുന്നത്. വിവിധ ബാങ്കുകള്‍ കിങ്ങ്ഫിഷറിനു നല്കിയ രേഖകള്‍ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കാണിക്കുകയും ചെയ്തു.
ആര്‍ബിഐയും എസ്ബിഐയും തമ്മില്‍ നിരന്തരം എഴുത്തുകുത്തുകള്‍ നടത്തിയിരുന്നു. സോണിയയുടെ കാലത്ത് ബാങ്കുകള്‍ എങ്ങനെയാണ് സകല ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് മല്ല്യയുടെ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി പ്രവര്‍ത്തിച്ചതെന്ന് ഇവയില്‍ വ്യക്തമാണ്. അദ്ദേഹം പറഞ്ഞു.
കത്തുകള്‍ കണ്ടാല്‍ ചില സമയത്ത് കിങ്ങ്ഫിഷര്‍ മല്ല്യയുടേതല്ല, ഗാന്ധി കുടുംബത്തിന്റേതാണെന്ന് തോന്നിപ്പോകും. അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: