സ്വാതന്ത്ര്യ സമര സേനാനി കെ.മാധവന് ഫൗണ്ടേഷന്റെ അമ്പതിനായിരം രൂപയടങ്ങുന്ന പുരസ്കാരം സീതാറാം യെച്ചൂരിക്ക് നല്്കാന് തീരുമാനമായത്രേ. നല്‍്കുന്നത് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയും. ആനന്ദലബ്ധിക്കിനിയെന്ത് വേണം? കാരാട്ട് കാശിക്ക് പോയാലും കേരളാ ഫിഡല്‍ കാസ്ട്രോ കേരളത്തില്‍ തന്നെയുണ്ട്. അവാര്‍ഡ് ചടങ്ങ് കേരളത്തിലാണെന്നിരിക്കെ ബദ്ധശത്രുക്കളുടെ നേതാവിനെ ക്കൊണ്ടു തന്നെ കൊടുപ്പിക്കുന്നതില് ഒരു പൊരുത്തക്കേട് തോന്നുന്നു. ‘സി.ബി.ഐക്കെന്താ കാശ് കയ്ക്കോ?’ എന്ന് ചോദിച്ച പോലെ ഇപ്പോള്‍ ‘ ‘സി.പി.ഐക്കെന്താ സി.പി.എം പുളിയ്ക്കോ?’ എന്നായിട്ടുണ്ട്.
വിഷയം അതല്ല, 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യവാദികളും 1947ലെ സ്വാതന്ത്ര്യദിനത്തില്‍ കരിങ്കൊടി പിടിച്ചവരും, ഇന്ത്യയുടെ സര്‍വനാശം വരെ സമരം ചെയ്യും എന്ന് ജെ.എന്‍.യുവില്‍ മുദ്രവാക്യം വിളിച്ചവരെ അനുകൂലിച്ചവരും ഇന്നേവരെ സ്വാതന്ത്ര്യദിനത്തില്‍ ഭാരതത്തിന്റെ ദേശീയപതാക ഉയര്‍ത്താന്‍ തയ്യാറാകാത്തവരുമായ പാര്‍ട്ടിക്കാരുടെ നേതാവിന് ഈ അവാര്‍ഡ് എന്തിന് നല്കുന്നു?
യെച്ചൂരി ചെയ്യേണ്ടത് അവാര്‍ഡ് തിരസ്കരിക്കുകയാണ്. തന്റെ വിശ്വാസങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും എതിരായിട്ടുള്ള സ്ഥാനമാനങ്ങളും, പ്രശസ്തിയും, ധനസഹായവും വേണ്ടെന്ന് വയ്ക്കണം. ഇനി നാണമില്ലാതെ അവാര്‍ഡ് വാങ്ങിയാല്ത്തന്നെയും തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കി മാതൃക കാണിക്കണം.
ഇതോടൊപ്പം നമ്മുടെ പഴയ അവാര്‍ഡ് വാപസിക്കാരോട് ഒരു അഭ്യര്‍ഥന. അന്ന് നിങ്ങള്‍ ഫലകവും, സര്‍ട്ടിഫിക്കറ്റുകളും മാത്രമാണ് തിരികെ നല്‍കിയത്.ഇന്ന് ആ തുക പലിശ ചേര്‍ത്ത് കേരളത്തിന് കൈത്താങ്ങാവാന്‍ വേണ്ടി നല്കി അവാര്‍ഡ് വാപസി ത്യാഗോജ്ജ്വലമാക്കുക..
-സുകു, തോക്കാംപാറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: