കായംകുളം: മുന്പ്രചാരകനു നേരെയുണ്ടായ വധശ്രമക്കേസില്‍ പ്രതികളെ പിടികൂടാതെ പോലീസ്. നിറയില്‍മുക്ക് കടവിശ്ശേരില്‍ പടീറ്റതില്‍ വീട്ടില്‍ ആര്. ഗോപാലനെ(74) വീടുകയറിയാണ് തലയ്ക്ക് വെട്ടിയത്. ചുവപ്പ്- ജിഹാദി കൂട്ടുകെട്ടാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. സിപിഎമ്മുകാരായ പോപ്പുലര്‍ഫ്രണ്ടിലെ ഇസ്ലാമിക തീവ്രവാദികള്‍ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്.
മൂന്നു ആക്രമണങ്ങളായിരുന്നു ശനിയാഴ്ച അര്‍ധരാത്രി നടന്നത്. ഇതില്‍ മുന്‍പ്രചാരകന്‍ ഗോപാലന് അടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തില്‍ പരിക്കേറ്റ ഗോപാലന് ഇപ്പോള്‍ വിദഗ്ദ്ധചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ്. ശാന്തമ്മ, സുഷമ, വിഷ്ണുരാജ് എന്നിവരാണ് അക്രമത്തിനിരയായ മറ്റുള്ളവര്‍.
ഇസ്ലാമിക മതമൗലികവാദികളും ഡിവൈഎഫ്ഐയും ഒന്നിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ നിരന്തരം ആക്രമിക്കുന്നതും വീടുകള്‍ തകര്‍ക്കുന്നതും പതിവായിട്ടുണ്ട്. നാലുമാസത്തിനിടയില്‍ ആറുതവണയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നത്. കായംകുളത്ത് മത്സ്യമാര്‍ക്കറ്റിന് സമീപം വിളിച്ചുവരുത്തി ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവമാണ് ഇതിന് മുമ്പ് നടന്നത്. സിപിഎം-എസ്ഡിപിഐ ക്രിമിനലുകള്‍ പ്രതികളായി വരുന്ന കേസുകളില്‍ പോലീസ് നിഷ്ക്രിയമെന്നാണ് ആക്ഷേപം.
കായംകുളത്തെ വിവിധ മുസ്ലിംപ്രദേശങ്ങള് കേന്ദ്രമാക്കി പോപ്പുലര്‍ഫ്രണ്ടുകാര്‍ ആയുധപരിശീലനവും തീവ്രവാദക്ലാസുകളും നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് ശക്തമായ പിന്തുണയാണ് ഭരണതലത്തില്‍ നിന്നും ലഭിക്കുന്നത്. ന്യൂനപക്ഷപ്രീണനത്തിന്റെ പേരിലാണിത്. പ്രാദേശികമായി സിപിഎമ്മില്‍ ചേക്കേറിയാണ് ഇവരുടെ തീവ്രവാദപ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: