ന്യൂദല്‍ഹി: ഗാര്‍ഹിക പീഡന പരാതികളില്‍ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. പരാതി കിട്ടിയാല്‍ ഉടന്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ജാമ്യം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് തീരുമാനിക്കാം. പരാതികള്‍ പ്രാഥമികമായി പരിശോധിക്കാന്‍ ജില്ലാതലങ്ങളീല് രൂപീകരിച്ച ഫാമിലി വെല്‍ഫയര്‍ സമിതികള്‍ കോടതി റദ്ദാക്കി.
സന്നദ്ധ സംഘടനയായ ന്യാധാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 498 ദുര്‍ബലമാക്കിയത് ചോദ്യം ചെയ്താണ് ഇവര്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കൊണ്ടുവന്ന വകുപ്പ് 498 വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ഹര്‍ജിയില്‍ ഇത്തരം പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി മാത്രം തുടര്‍ നടപടികള്‍ എടുക്കാന്‍ സുപ്രീംകോടതി 2017ല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് വകുപ്പിനെ ദുര്‍ബലപ്പെടുത്തിയെന്ന് കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: