ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും മുന്‍ ധനകാര്യ സെക്രട്ടറിയുമായ ഡി.സുബ്ബറാവു കോടതിയില്‍ ഹാജരായി മൊഴി നല്കി. സ്പെക്ട്രം ലേലം നടക്കുന്ന സമയത്ത് ധനകാര്യ സെക്രട്ടറിയായിരുന്ന ഡി.സുബ്ബറാവു കേസിലെ പ്രധാന സാക്ഷിയാണ്.
സ്പെക്ട്രം ലൈസന്‍സ് ഫീസ് 1600 കോടിയായി നിജപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് താന്‍ 2007 നവംബര്‍ 22ന് അന്നത്തെ ടെലികോം സെക്രട്ടറി ഡി.എസ്.മാഥൂറിന് കത്തയച്ചതായി സുബ്ബറാവും കോടതിയില്‍ അറിയിച്ചു. 2001ലെ ഫീസ് 2007ലും ബാധകമാകുന്നത് എങ്ങനെയാണെന്ന ചോദ്യവും താന്‍ കത്തില്‍ ഉന്നയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ധനകാര്യസെക്രട്ടറിയായിരുന്ന കാലത്ത് ഡി. സുബ്ബറാവു സ്പെക്ട്രം എന്‍ട്രി ഫീസ് പുനഃപ്പരിശോധിച്ചില്ലെന്ന് മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹൂറ അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സുബ്ബറാവു ധനകാര്യസെക്രട്ടറിയായിരുന്ന കാലത്ത് തയ്യാറാക്കിയ സ്പെക്ട്രം വിലനിര്‍ണ്ണയ ഫയലുകള്‍ ഹാജരാക്കാന്‍ കോടതി സിബിഐ ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: