മാവേലിക്കര: പരമ്പരാഗതവ്യവസായമായ സ്വകാര്യബസ് വ്യവസായം വന്‍തകര്‍ച്ചയിലേക്ക്. പ്രതിവര്‍ഷം 2,150 ബസുകളാണ് നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമാകുന്നത്. പത്ത് വര്‍ഷം മുമ്പ് 34,000 സ്വകാര്യബസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഉള്ളത് 12,500 എണ്ണം മാത്രം.
നിരവധി കാരണങ്ങളാണ് വ്യവസായത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്നത്. ഡീസല്‍- സ്പെയര്‍പാര്‍ട്സ് വിലവര്‍ധനവും കളക്ഷനിലെ ഇടിവും കൂട്ടിയ ടാക്സും തിരക്കുള്ള റൂട്ടുകളിലെ കെഎസ്ആര്‍ടിസിയുടെ കടന്നുകയറ്റവുമെല്ലാം ചിലതുമാത്രം. നിലവില്‍ ബസ് വ്യവസായം നടത്തുന്നവരെ പ്രധാനമായും അലട്ടുന്നത് 15 വര്‍ഷ ആയുസ് എന്ന നിബന്ധനയാണ്. ഇത് 20 വര്‍ഷമായി ഉയര്‍ത്തണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം.
ബാങ്കില്‍ നിന്നും വായ്പയെടുത്ത് വ്യവസായത്തിലേക്ക് ഇറങ്ങിയ ഇടത്തരക്കാരും സാധാരണക്കാരുമായ ഉടമകള്‍ കടുത്ത ആശങ്കയിലാണ്. പത്ത് വര്‍ഷം മുമ്പ് എല്ലാ ചിലവുകളും കഴിഞ്ഞ് ഉടമകള്‍ക്ക് 5,000 രൂപയോളം പ്രതിദിനം വരുമാനം ലഭിച്ചിരുന്നു. ഇന്ന് ഇത് വളരെയേറെ കുറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് കൂട്ടിയാലും പ്രയോജനമില്ലെന്നാണ് ഉടമകളുടെ പക്ഷം. ഇന്ധനവില വര്‍ധനവാണ് കാരണം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ബസില്‍ സഞ്ചരിക്കുന്നവരുടെ എണ്ണത്തിലും 60 ശതമാനത്തോളം ഇടിവുണ്ടായതായാണ് കണക്ക്. ബസ് നിറഞ്ഞ് യാത്ര ചെയ്യുന്നതില്‍ 80 ശതമാനവും സ്കൂള്‍-കോളജ് വിദ്യാര്‍ഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: