ന്യൂദല്‍ഹി: പിടികിട്ടാപ്പുള്ളികളായ വിജയ് മല്ല്യയും ലളിത് മോദിയും യുപിഎ സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന രണ്ടുപേരും ലണ്ടനില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി. മല്ല്യയുടെ ലണ്ടനിലുള്ള ബംഗ്ലാവിലായിരുന്നു ചര്‍ച്ച. മന്ത്രിമാരില്‍ ഒരാള്‍ മുന്‍ മുഖ്യമന്ത്രിയുമാണ്. മണിക്കൂര്‍ നീണ്ട ചര്‍ച്ചയായിരുന്നുവെന്ന് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് അരുണ്‍ ജെയ്റ്റ്ലിക്കെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണം. പാര്‍ലമെന്റിന്റെ ഇടനാഴിയില്‍ വിജയ് മല്യ അരുണ്‍ ജെയ്റ്റ്ലിയോട് സംസാരിച്ചുവെന്നും ജെയ്റ്റ്ലിയുടെ അനുമതിയോടെയാണ് മല്യ രാജ്യം വിട്ടതെന്നും ജെയ്റ്റ്ലി രാജിവെക്കണമെന്നുമായിരുന്നു തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.
എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ പി.എല്‍. പുനിയ, രണ്‍ദീപ് സുര്‍ജേവാല എന്നിവരെ നിരത്തി രാഹുല്‍ ഉയര്‍ത്തുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും അപ്പപ്പോള്‍ പൊളിയുകയാണ്. 2016 മാര്‍ച്ച് ഒന്നിന് ബജറ്റ് അവതരിപ്പിച്ചതിന് പിറ്റേന്ന് ജെയ്റ്റ്ലിയുമായി വിജയ് മല്യ 20 മിനിട്ടോളം ചര്‍ച്ച നടത്തിയെന്നായിരുന്നു പുനിയ പറഞ്ഞത്.
ഇതിന്റെ ദൃശ്യങ്ങള്‍ പാര്‍ലമെന്റ് സിസിടിവിയില്‍ ഉണ്ടെന്നും പറഞ്ഞെങ്കിലും രാഹുലിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ഈ കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതല്‍ ഓര്‍മയില്ലെന്ന് പറഞ്ഞൊഴിഞ്ഞു. മല്യ ചില മാധ്യമ പ്രവര്‍ത്തകരോട്, താന്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് നടത്തിയ പ്രസ്താവനയെത്തുടര്‍ന്നാണ് ഇപ്പോഴത്തെ വിവാദങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: