ഇന്‍ഡോര്‍: ദാവൂദി ബോറാ ഇസ്ലാമിക സമൂഹത്തിന്റെ മതാധ്യക്ഷനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, അഷാറാ മുബാരക് ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. ഇസ്ലാമിക വര്‍ഷാരംഭത്തിന്റെ ആദ്യ പത്തുദിവസം, പ്രവാചകന് മുഹമ്മദ് നബിയുടെയും ചെറുമകന് ഇമാം ഹുസൈന്റെയും സ്മരണക്ക് നടത്തുന്ന ആഘോഷമാണ് അഷാറാ മുബാരക്.
ദാവൂദി ബോറാ സമൂഹ അധ്യക്ഷന്‍ ഡോ. സെയ്ദ്നാ മുഫാദല്‍ സയ്ഫുദീന്‍, പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്തു. മോദി മറുപടി പ്രസംഗത്തില്‍ ബോറാ സമൂഹത്തിന്റെ സാമൂഹ്യസേവനവും രാജ്യ സേവനവും വിവരിച്ച് പ്രശംസിച്ചു. ബെഹ്റാ സമൂഹത്തിന്റെ യോഗത്തെ സംബോധന ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
രാജ്യ വികസനത്തില്‍ ബോറാ സമൂഹത്തിന്റെ സംഭാവന വലുതാണ്. ബോറാ സമൂഹത്തിന്റെ ദേശസ്നേഹം മാതൃകയാണ്. ഇന്ത്യയിലെ സമാധാനത്തിനും ഐക്യത്തിനും ഈ വിഭാഗം അവിഭാജ്യമാണ്, പ്രധാനമന്ത്രി പറഞ്ഞു.
ഡോ. സെയ്ദ്ന മുഫദ്ദല്‍ സെയ്ഫുദ്ദീനുമായുള്ള കൂടിക്കാഴ്ച അദ്ദേഹം അനുസ്മരിച്ചു,” ഞാന്‍ സെയ്ദ്ന സാഹിബിനെ ഒരിക്കല്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ ഗുജറാത്തിലെ ജലക്ഷാമവും ചെക്ഡാമുകളുടെ ആവശ്യകതയും പറഞ്ഞു. അദ്ദേഹം ധാരാളം ഡാമുകള്‍ നിര്‍മിച്ച് പല ഗ്രാമങ്ങളേയും ജലക്ഷാമത്തില്‍നിന്ന് രക്ഷിച്ചു. ഞാന്‍ മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബോറാ സമൂഹം എന്നെ പലതരത്തില്‍ സഹായിച്ചത് ഭാഗ്യമായി ഞാന്‍ ഓര്‍മിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ മേഖലയില്‍ വരുത്തിയ പരിഷ്കാരങ്ങളും ജനോപകാര പ്രവര്‍ത്തനങ്ങളും മോദി വിവരിച്ചു. ഇന്‍ഡോറിലെ സൈഫി നഗര്‍ മോസ്കില്‍ നടന്ന ഗംഭീര പരിപാടിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: