ന്യൂദല്‍ഹി: സ്ത്രീധനപീഡന നിയമത്തിന്റെ ദുരുപയോഗം വ്യാപകമാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം തേടാമെന്ന് വിധിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ വീടുകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ക്രൂരത തടയാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനും ഉള്ളതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ വരുപ്പ്. പക്ഷെ ഇതിന്റെ ദുരുപയോഗം വ്യാപകമാണ്. മറുവശത്തെ (ഭര്‍ത്താവിനെയും ബന്ധുക്കളെയും) ഇതിന്റെ പേരില്‍ പീഡിപ്പിക്കുന്നത് വലിയ സാമൂഹ്യ അസ്വസ്ഥതയ്ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ രണ്ടംഗ ബെഞ്ചിന്റെ വിധിയില്‍ ഭേദഗതി വരുത്തി കോടതി വ്യക്തമാക്കി. നിയമത്തിലെ പഴുതുകള്‍ അടയ്ക്കാന്‍ ഭരണഘടനാപരമായി കോടതികള്‍ക്ക് കഴിയില്ല.
സ്ത്രീധനം വിവാഹബന്ധങ്ങളില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. അതേസമയം പുരുഷന്മാര്ക്കും ജീവിക്കാന്‍ അവകാശമുണ്ട്, വ്യക്തിസ്വാതന്ത്ര്യമുണ്ട്. അതിനാല്‍ പീഡിപ്പക്കപ്പെടുന്ന ഭര്‍ത്താവിനെയും ബന്ധുക്കളെയും കോടതിക്ക് സംരക്ഷിക്കേണ്ടതുണ്ട്. അതിനാലാണ് അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം തേടാമെന്ന് വിധിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കുടുംബക്ഷേമ സമിതികള്‍ പരാതികള്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷമേ പ്രതികളെ അറസ്സ് ചെയ്യാവൂ എന്ന മുന്‍ ഉത്തരവ് മൂന്നംഗ ബെഞ്ച് ഭേദഗതി വരുത്തിയിട്ടുണ്ട്. കേസില്‍ പോലീസിന് നേരിട്ടിടപെടാം. പക്ഷെ കേസ് പഠിച്ച ശേഷം നിയമാനുസൃതമായി മാത്രമേ അറസ്റ്റ് പാടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: