കോഴിക്കോട്: കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനായി ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ സര്‍വരും കയ്യും മെയ്യും മറന്ന് സഹായങ്ങള്‍ ന ല്കുന്ന സാഹചര്യത്തില്‍ വ്യാപകമായ നിര്‍ബന്ധ പിരിവുകളുടെ കൂട്ടത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ക്ഷേത്രങ്ങളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ദുരിതാശ്വാസഫണ്ടിലേക്ക് പണം സമാഹരിക്കാനുള്ള വ്യഗ്രത ദുരുപദിഷ്ടമാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി ആരോപിച്ചു.
ആധ്യാത്മിക കേന്ദ്രങ്ങളായ ഗുരുവായൂര്‍ പോലുള്ള മഹാക്ഷേത്രങ്ങളുടെ മുന്നില്‍ ദുരിതാശ്വാസഫണ്ടിലേക്ക് പണപ്പിരിവിന് ഹുണ്ടികവയ്ക്കാനുള്ള തീരുമാനം ആക്ഷേപാര്‍ഹമാണ്. സര്‍ക്കാരിന്റെ നടപടിയില്‍ കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാനസമിതി ശക്തമായി പ്രതിഷേധിച്ചു. ഇതരമതസ്ഥാപനങ്ങളുടെ മുമ്പില്‍ ഹുണ്ടിക വയ്ക്കാന്‍ ആവശ്യപ്പെടാത്ത സര്‍ക്കാര്‍, ക്ഷേത്രങ്ങങ്ങള്ക്കു മേല്‍ നടത്തുന്ന കയ്യേറ്റങ്ങളുടെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് ഇത്.
മലബാര്‍ ദേവസ്വത്തില്‍ നിന്നും ദുരിതാശ്വാസഫണ്ടിലേക്ക് പണം നല്കാന് തീരുമാനിച്ചത് കോടതി തടഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്നും അഞ്ചു കോടിരൂപ കവര്‍ന്നെടുക്കാന്‍ നീക്കം നടത്തിയത് അപലപനീയമാണ്. ഇത്തരം നടപടികള്‍ എത്രയും വേഗം പിന്‍വലിച്ച് ഭക്തജനങ്ങളോട് ക്ഷമ ചോദിക്കുവാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: