കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍, അറസ്റ്റിന് പോലീസിനെ സമ്മര്‍ദം ചെലുത്താന്‍ കഴിയില്ലെന്ന ഹൈക്കോടതി നിലപാട് ബിഷപ്പ് ഫ്രാങ്കോയെ ഏതു വിധേനയും രക്ഷപ്പെടുത്തിയെടുക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കം ഫലം കണ്ടേക്കുമെന്ന് സൂചന.
ഫ്രാങ്കോയുടെ അറസ്റ്റ് പരമാവധി നീട്ടികൊണ്ടുപോയ പോലീസിന് കോടതി വിധിയോടെ കാര്യങ്ങള്‍ എളുപ്പമായി. പീഡനക്കേസില്‍ ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ആദ്യം തന്നെ അറസ്റ്റ് ചെയ്യാം. പ്രതി ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തുന്നതിനും അന്വേഷണത്തില്‍ ഇടപ്പെടാനുമുള്ള സാധ്യതകളും മുന്നില്‍ കണ്ട് ആദ്യഘട്ടത്തില്‍ തന്നെ അറസ്റ്റ് നടത്താറുണ്ട്. നടന് ദിലീപിന്റെ കേസിലും കോവളം എംഎല്‍എ വിന്‍സെന്റിന്റെ കേസിലും പോലീസ് ഇത്തരത്തിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ബിഷപ്പിന്റെ കേസില്‍ തുടക്കത്തില്‍ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന നല്കിയ പോലീസ് പിന്നീട് മലക്കം മറിയുകയായിരുന്നു.
ഈ കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന് വ്യക്തമായ തെളിവുകള്‍ പുറത്ത് വന്നിരുന്നു. പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് പത്ത് ഏക്കര്‍ സ്ഥലവും മഠവും സിഎംഐ വികാരി ഫാ. ജെയിംസ് എര്പ്പയില് വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖ അടക്കം പുറത്ത് വന്നിരുന്നു. ഗുരുതരമായ ഈ സംഭവത്തില്‍ ജെയിംസ് കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു. എന്നാല്‍ അറസ്റ്റിന് പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന നിലപാട് എടുത്ത ഹൈക്കോടതിയെ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും പ്രോസിക്യൂഷനും തയ്യാറായില്ല. ആദ്യഘട്ടത്തില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പറഞ്ഞ പോലീസ് പിന്നീട് മാറ്റി പറയുകയായിരുന്നു. ജലന്ധറിലുള്ള ബിഷപ്പ് പോലീസ് ജലന്ധറില്‍ എത്തിയപ്പോള്‍ ആദ്യം അവിടെ നിന്ന് മാറി നിന്നതും ശ്രദ്ധേയമാണ്. സാക്ഷികളെ സ്വാധീനിക്കുകയും തനിക്കെതിരെ വധശ്രമം നടന്നിരുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും കന്യാസ്ത്രീ ആരോപിച്ചിരുന്നു.
ഇത്തരത്തില്‍ വലിയ സ്വാധീനമുള്ള പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാതെ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തുന്നതിനും അന്വേഷണത്തില്‍ ഇടപ്പെടാനും അവസരം ഉണ്ടാക്കി കേസ് ഏതുവിധേനെയും അട്ടിമറിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി കാണാതെ പോയതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: