ന്യൂദല്‍ഹി: നമ്പി നാരായണനെതിരെ നടന്ന ഗൂഢാലോചനയുടെ അന്വേഷണം തുറന്ന മനസ്സോടെ ഏറ്റെടുക്കുന്നതായി ജസ്റ്റിസ് ഡി.കെ ജയിന് അറിയിച്ചു. സുപ്രീംകോടതിയിയില്‍ നിന്ന് വിധിപ്പകര്‍പ്പും മറ്റു അറിയിപ്പുകളും ലഭിച്ചാലുടന്‍ അന്വേഷണ നടപടിക്രമങ്ങള്‍ തീരുമാനിക്കുമെന്നും ജസ്റ്റിസ് ജയിന് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഓഫീസ് സംവിധാനങ്ങള്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ വരേണ്ടതുണ്ട്. കമ്മീഷനിലെ മറ്റു രണ്ടംഗങ്ങളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിക്കണം. കാലതാമസം വരുത്താതെ അന്വേഷണം പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് ഡി.കെ ജയിന് വ്യക്തമാക്കി.
2006-2013 കാലഘട്ടത്തില്‍ ഏഴുവര്‍ഷത്തോളം സുപ്രീംകോടതി ജഡ്ജിയായിരുന്ന ജയിന് വിരമിച്ച ശേഷം നിയമ കമ്മീഷന് അധ്യക്ഷന്‍, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് അധ്യക്ഷന്‍ എന്നീ ചുമതലകള്‍ ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: