മലപ്പുറം: സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിന് ഭേദഗതി വരുത്തിയ നിയമത്തിലെ വ്യവസ്ഥകള്‍ ഇനിയും നടപ്പായില്ല. നദീതട സംരക്ഷണം, മണല്‍വാരല്‍ എന്നിവയുടെ നിയന്ത്രണത്തിനായി 2013 ഫെബ്രുവരി രണ്ടിന് നിയമസഭ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകളാണ് ഇപ്പോഴും നടപ്പാക്കാതെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത്.
നദികളുടെ സംരക്ഷണത്തിനായി പ്രത്യേക സേന രൂപീകരിക്കണമെന്നതായിരുന്നു നിയമത്തിലെ പ്രധാന ഭേദഗതി നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കേണ്ടതിന്റെ മേല്‍നോട്ടം റവന്യു വകുപ്പിനാണ്. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നിയമത്തിന്റെ ഘടനയെക്കുറിച്ചും സര്‍ക്കാരിന് വ്യക്തതയില്ല. നദീസംരക്ഷണ നിയമം ഓരോ പ്രദേശത്തും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമം ലംഘിക്കുന്നവരെ കണ്ടെത്തി നടപടി എടുക്കാനുമാണ് സേന രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചത്.
സേനയുടെ പ്രവര്‍ത്തനം നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍ നിയമത്തില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാനും കഴിയുന്നില്ല. അതുകൊണ്ടുതന്നെ റവന്യു വകുപ്പിനും പോലീസിനും തന്നെയാണ് ഇപ്പോഴും നദികളുടെ സംരക്ഷണച്ചുമതല. മഹാപ്രളയവും അതിന് ശേഷമുണ്ടായ നദികളുടെ ഗതിമാറ്റവും ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ നദീതട സംരക്ഷണ നിയമത്തിന്റെ പ്രസക്തി ഏറുകയാണ്.
നദീസംരക്ഷണ സേന ഭേദഗതിനിയമം
. അനുവദിച്ചിട്ടില്ലാത്ത കടവുകളില്‍നിന്നുള്ള മണലൂറ്റ് തടയുക
. അനധികൃതമായി മണലൂറ്റുന്നവരുടെ പണിയായുധങ്ങളും
വാഹനങ്ങളും പിടിച്ചെടുക്കുക
. കടവുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഇറക്കുന്നത്
തൂണുകളും ചങ്ങലകളും ഉപയോഗിച്ച് തടയുക
. മതപരമായ ചടങ്ങുകള്‍ നടക്കുന്ന തീരത്തുനിന്ന് 500 മീറ്റര്‍
പരിധിക്കുള്ളില്‍ മണലെടുപ്പു നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
. പാലത്തിന് സമീപത്തോ ജലവിതരണ പദ്ധതിയുടെ പമ്പിങ് സ്റ്റേഷന്
സമീപത്തോ മണലെടുപ്പു നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
. രാവിലെ ഏഴിന് മുമ്പോ വൈകിട്ട് നാലിന് ശേഷമോ അംഗീകൃത കടവുകളില്‍
നിന്നു മണല്‍ വാരുന്നില്ലെന്ന് ഉറപ്പുവരുത്തുക
ജി. ഗോപകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: