കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പീഡനപരാതിയിൽ വത്തിക്കാൻ ഇടപെടുന്നു. ബിഷപ്പ് സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ ഫ്രാങ്കോ മുളയ്ക്കലിനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമുണ്ടായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
സിബിസിഐ പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസ് വത്തിക്കാനെ വിവരങ്ങള്‍ അറിയിച്ചു. കന്യാസ്ത്രീ നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യനപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിരുന്നു. സ്ഥിതിഗതികൾ ഗൗരവമായ സാഹചര്യത്തിലാണ് വത്തിക്കാന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
നേരത്തെ മുംബൈ അതിരൂപതയും ബിഷപ്പിന്റെ സ്ഥാനം ഒഴിയൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: