ആലപ്പുഴ: ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ നിലം നികത്തി പാര്‍ക്കിംഗ് സ്ഥലം നിര്‍മ്മിച്ച കേസില്‍ മുന്‍ ഗതാഗത മന്ത്രിയും എന്‍സിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിയെ മൂന്നാം പ്രതിയാക്കി വിജിലന്‍സ് കേസ്. ഇത് സംബന്ധിച്ച് കോട്ടയം വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ആലപ്പുഴ കളക്ടറായിരുന്ന എന്‍.പത്മകുമാറാണ് കേസിലെ ഒന്നാം പ്രതി. നിരവധി അന്വേഷണങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ഒടുവില്‍ പാര്‍ക്കിങ് ഏരിയ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. റിസോര്‍ട്ടിലേക്ക് എംപി ഫണ്ട് വിനിയോഗിച്ച് റോഡ് നിര്‍മ്മിച്ചത് നേരത്തെ വിവാദമായിരുന്നു.
മാനദണ്ഡങ്ങളും, തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ നിയമവും ലംഘിച്ച് നടത്തിയ റോഡ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ചാണ്ടിക്കെതിരായ നടപടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചാണ് സര്‍ക്കാര്‍ ടി.വി. അനുപമയെ തൃശൂരിലേക്ക് സ്ഥലം മാറ്റിയതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
ആലപ്പുഴ പാലസ് റോഡ് തീക്കാട് വീട്ടില്‍ സുഭാഷ് എം. തീക്കാട് ആണ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: