തിരുവനന്തപുരം: ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് സപ്തംബര്‍ 25 ന്് നടപ്പില്‍ വരുമ്പോള്‍ കേരളം പുറത്ത്. ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ ചെലവ് കിട്ടുന്ന പദ്ധതിയാണിത്. പദ്ധതിയുടെ പൂര്‍ണനിയന്ത്രണം കേന്ദ്രത്തിനാണ് എന്നു പറഞ്ഞ് കേരളം ഇതിനായുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടില്ല. കേരളത്തിനു പുറമെ ബംഗാള്‍, ദല്‍ഹി, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് പദ്ധതി നടത്തിപ്പിന് പൂര്‍ണസന്നദ്ധത പ്രകടിപ്പിക്കാത്തത്.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രധാനമായും ദാരിദ്രവും അവശതയും അനുഭവിക്കുന്ന കുടുംബങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. പദ്ധതിയുടെ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സര്‍ക്കാര്‍ അടയ്ക്കും. 12,000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും പദ്ധതി പ്രകാരം ചികിത്സ ലഭ്യമാകും.
പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക ഏജന്‍സിക്ക് രൂപം നല്‍കണം. ഈ ഏജന്‍സിക്കാണ് കേന്ദ്രം ഫണ്ട് നല്‍കുക. പദ്ധതിയുടെ ഭാഗമായാല്‍ കേരളത്തിന് 120 കോടിയുടെ സഹായം ലഭിക്കും.
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി നടപ്പാക്കിയാല്‍ രാഷ്ട്രീയ നേട്ടം ബിജെപിക്ക് ലഭിച്ചേക്കും എന്നതാണ് കേരളത്തെ മാറ്റി ചിന്തിപ്പിക്കുന്നത്. പദ്ധതിയുടെ പേരില്‍ ലോക മാധ്യമങ്ങള്‍ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിക്കുകയാണ്. ബ്രിട്ടന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രസിദ്ധീകരണമായ ‘ദ് ലാന്‍സെറ്റ്’. പൗരന്മാരുടെ ആരോഗ്യത്തിനു മുന്‍ഗണന നല്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നാണ് എഴുതിയത്.
‘ആയുഷ്മാന്‍ ഭാരതി’ലൂടെ ആരോഗ്യം ജനത്തിന്റെ അവകാശമാണെന്നും രാജ്യത്തെ ഇടത്തരക്കാരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനുള്ള രാഷ്ട്രീയ ആയുധമാണെന്നും മോദി മനസ്സിലാക്കിയതായി ലേഖനം വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: