ധാക്ക: സാഫ് കപ്പിന്റെ കലാശക്കളിയില്‍ ഇന്ത്യക്ക് കാലിടറി. എട്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച് മാലിദ്വീപ് സാഫ് കപ്പ് സ്വന്തമാക്കി. പത്തൊന്‍പതാം മിനിറ്റില്‍ ഇബ്രാഹിം മഹൂദിയും അറുപത്തിയാറാം മിനിറ്റില്‍ അലി ഫാസിയറുമാണ് മാലിദീപിനായി ഗോളുകള്‍ നേടിയത്്. രണ്ടാം പകുതിയുടെ അധിക സമയത്ത് സുമീത് പാസിയാണ് ഇന്ത്യയുടെ ഏക ഗോള്‍ നേടിയത്. ഇടവേയ്ക്ക് മാലിദീപ് 1-0 ന് മുന്നിട്ടു നിന്നു.
ഇത് രണ്ടാം തവണയാണ് മാലിദ്വീപ് സാഫ് കപ്പ് നേടുന്നത്. 2008 ലാണ് അവര്‍ ആദ്യമായി ചാമ്പ്യന്മാരായത്്.മാലദീപിന് മധുര പ്രതികാരമായി ഈ വിജയം. ലീഗ് റൗണ്ടില്‍ അവര്‍ ഇന്ത്യയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റിരുന്നു.
ഒറ്റമത്സരവും തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യയെ മാലിദ്വീപ് തകര്‍പ്പന്‍ പോരാട്ടത്തില്‍ കീഴ്പ്പെടുത്തി. തുടക്കത്തില്‍ ഇരു ടീമുകളും കരുതലോടെയാണ് തുടങ്ങിയത്. അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇന്ത്യക്ക് ഗോള്‍ നേടാനായില്ല. അതേസമയം മത്സര ഗതിക്കെതിരെ മാലിദ്വീപ് പത്തൊന്‍പതാം മിനിറ്റില്‍ മുന്നിലെത്തി. ഇബ്രാഹിം മുഹ്ദിയാണ് സ്കോര്‍ ചെയ്തത്്.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനായി ഇന്ത്യ പൊരുതിയെങ്കിലും അറുപത്തിയാറാം മിനിറ്റില്‍ പ്രത്യാക്രാമണത്തില്‍ മാലിദ്വീപ് രണ്ടാം ഗോളും നേടി. അലി ഫാസിറാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ അധികസമയത്ത് ഇന്ത്യയുടെ സുമീത് പാസി ഒരു ഗോള്‍ മടക്കി.
സെമിയില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച ടീമിനെ തന്നെയാണ് ഇന്ത്യ ഫൈനലിനിറക്കിയത്. തുടക്കത്തില്‍ ഇരു ടീമുകള്‍ക്കും കാര്യമായ മുന്നേറ്റം നടത്താനായില്ല. പന്തടക്കത്തിലും പാസിങ്ങിലും ഇന്ത്യ പിന്നോക്കം പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: