ന്യൂദല്‍ഹി: ഇന്ത്യ തോറ്റ ഓവലിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പുത്തന്‍ റെക്കോഡ് കുറിച്ചു.ഒരു ടെസ്റ്റിന്റെ നാലാം ഇന്നിങ്ങ്സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ കീപ്പറായി റിഷഭ് പന്ത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ 114 റണ്‍സ് നേടിയാണ് ഋഷഭ് പന്ത് റെക്കോഡ് പുസ്തകത്തില്‍ കയറിയത്. ഇതോടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ധോണിയുടെ റെക്കോഡ് 76 നോട്ടൗട്ട് എന്ന റെക്കോഡ് പഴങ്കഥയായി. 2007 ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ നാലാം ഇന്നിങ്ങ്സിലാണ് ധോണി റെക്കോഡിട്ടത്.
ഓവലില്‍ ഇന്ത്യ തോറ്റതോടെ ആരും ഋഷഭ് പന്തിന്റെ റെക്കോഡ് അറിയാതെപോയി. അടുത്ത ദിവസം ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഈ റെക്കോഡ് വിവരം പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: