ക്രാല്ജിവോ: ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ സെര്‍ബിയക്കെതിരായ മത്സരത്തില്‍ ആദ്യ രണ്ട സിംഗിള്‍സിലും തോറ്റ ഇന്ത്യ 0-2 ന്റെ ലീഡ് വഴങ്ങി.
ആദ്യ സിംഗിള്‍സില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന് സെര്‍ബിയയുടെ ലാസ്ലോ ഡെറിയോട് പൊരുതിത്തോറ്റു. മൂന്ന് മണിക്കൂര്‍ പതിനൊന്ന്് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് രാംകുമാര്‍ തോറ്റത്. സ്കോര്‍: 6-3, 4-6,6-7(2),2-6.
രണ്ടാം സിംഗിള്‍സില്‍ പ്രജ്ഞേഷ് ഗുണേശ്വരന് നേരിട്ടുള്ള സെറ്റുകള്‍ക്ക് ദുസാന്‍ ലാജോവിക്കിനോ് തോറ്റു. സ്്കോര്‍ 4-6,3-6,4-6. മത്സരം ഒരു മണിക്കൂര്‍ 57 മിനിറ്റ് നീണ്ടു.
നിര്‍ണായകമായ ഡബിള്‍സില്‍ വിജയിച്ചാലേ ഇന്ത്യക്ക് മത്സരത്തില്‍ തിരിച്ചു വരാനാകൂ. ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ- എന്‍. ശ്രീറാം ബാലാജി സെര്‍ബിയയുടെ നികോള മിലോജെവിസ് – ഡാനിലോ പെട്രോവിക് ടീമിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: