കൊച്ചി: പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം മിഷണറീസ് ഓഫ് ജീസസ് പുറത്തുവിട്ടതിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സേവ് ഔര്‍ സിസ്റ്റേഴസ് ആക്ഷന്‍ കൗണ്‍സില്‍ പരാതി കൊടുത്തുവെന്ന് ഫാ. അഗസ്റ്റിന് വട്ടോളി. എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലന്ധര്‍ അതിരൂപതയുടെ കീഴില്‍ വരുന്ന കോണ്ഗ്രിഗേഷന് ഇത് ചെയ്തിട്ടുണ്ടെങ്കില്‍ അത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അധികാര കേന്ദ്രങ്ങളിലുള്ള സ്വാധീനഫലമായാണ്. ഇരയുടെ മാനസിക നില തകര്‍ക്കാന്‍ വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം മുന്നോട്ടു കൊണ്ടുപോകാനാണ് സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനമെന്നും ഫാദര്‍ അഗസ്റ്റിന് വട്ടോളി പറഞ്ഞു. അറസ്റ്റ് വൈകുന്തോറും തെളിവുകള്‍ നശിപ്പിക്കാന്‍ പ്രാപ്തിയും അധികാരവും പണക്കൊഴുപ്പും ഫ്രാങ്കോയ്ക്കുണ്ട്. അതിനാലാണ് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്നത്. പോലീസ് ബിഷപ്പിന് എതിരെ തെളിവുകള്‍ കണ്ടെത്തിയെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: