കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പുമായി പോലീസ്. മൊഴികളിലെ വൈരുദ്ധ്യമാണ് ബിഷപ്പിന്റെ അറസ്റ്റ് വൈകാനുള്ള കാരണമായി പോലീസ് പറഞ്ഞിരുന്നത്. ഈ വൈരുദ്ധ്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
ഇപ്പോള്‍തന്നെ ഏറെ പഴികേട്ട അവസ്ഥയിലാണ് അന്വേഷണസംഘം. അന്വേഷണം അവസാനഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ കൃത്യമായ നടപടിക്കായിരിക്കും പോലീസിന്റെ ഇനിയുള്ള ശ്രമം. അറസ്റ്റ് വൈകുന്ന വിഷയത്തില്‍ ഒരു ഘട്ടത്തില്‍ അന്വേഷണ സംഘത്തില്‍തന്നെ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. പോലീസ് നടത്തുന്ന അന്വേഷണത്തില്‍ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തിയത് അന്വേഷണ സംഘത്തിന് കുറച്ചൊന്നുമല്ല ആശ്വാസം പകര്‍ന്നത്.
മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് ചോദ്യങ്ങള്‍ തയാറാക്കുകയാണ് പോലീസ്. പീഡിപ്പിച്ചിട്ടില്ലെന്ന് ബിഷപ്പ്് നല്കിയ മൊഴി കേന്ദ്രീകരിച്ചായിരിക്കും ചോദ്യം ചെയ്യല്‍. കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് കന്യാസ്ത്രീ നല്കിയ പരാതിയില്‍ പീഡനത്തെപ്പറ്റി സൂചിപ്പിച്ചിട്ടില്ലെന്നാണ് ബിഷപ്പ് പറയുന്നത്.
വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ ഹൈടെക് ചോദ്യം ചെയ്യല്‍ മുറിയിലോ, കോട്ടയം പോലീസ് ക്ലബ്ബിലോ ആയിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക. ഇതില്‍ കൂടുതല്‍ സ്ഥലസൗകര്യം പരിഗണിച്ചായിരിക്കും അവസാന തീരുമാനം. ശാസ്ത്രീയ ചോദ്യം ചെയ്യലിനുള്ള സൗകര്യം ഏറ്റുമാനൂരിലാണുള്ളത്. എന്നാല്‍ ബിഷപ്പിനെ ചോദ്യം ചെയ്യുമ്പോഴുണ്ടാകാവുന്ന സുരക്ഷാപ്രശ്നങ്ങള്‍ പോലീസ് കണക്കിലെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: