ഹൈദ്രാബാദ്: തെലങ്കാനയില്‍ ആരുമായും സഖ്യമില്ലാതെ ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെലങ്കാന രാഷ്ട്ര സമിതിയുമായി (ടിആര്‍എസ്) സഖ്യമില്ലെന്നും അമിത് ഷാ പറഞ്ഞു.
സ്വന്തം ശക്തിയില്‍ നില്ക്കാനാണു ബിജെപിയുടെ തീരുമാനം. തെരഞ്ഞെടുപ്പു ചെലവുകളുടെ പേരില്‍ ജനങ്ങള്‍ക്കു എന്തിനാണ് അധികഭാരം നല്‍കുന്നതെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു വിനോടു അമിത് ഷാ ചോദിച്ചു. ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താമെന്ന് ആദ്യം സമ്മതിച്ചികുന്നതല്ലേ? ഒന്‍പതുമാസം മുന്‍പേ തെരഞ്ഞെടുപ്പ് നടത്തിയിട്ട് എന്തുനേടാനാണ്? മെഹബൂബ് നഗറില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ അമിത് ഷാ ചോദിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ആരോപിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നാലായിരത്തിലേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. നൈസാമിന്റെ ഭരണത്തില്‍ നിന്ന് മാറി ഇന്ത്യന്‍ യൂണിയനില്‍ ആന്ധ്രചേര്ന്നതിന്റെ വാര്‍ഷികം പോലും ടിആര്‍എസ് സര്‍ക്കാര്‍ ആഘോഷിച്ചില്ല. ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമീന്റെ സമ്മര്‍ദത്തിന്റെ ഭാഗമായാണ് ഇത് അമിത് ഷാ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: