ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാലു ഘട്ടങ്ങളായി, ഒക്ടോബര്‍ എട്ട് മുതല്‍ 16 വരെ. നഗരസഭകള്‍ക്കു ശേഷമായിരിക്കും പഞ്ചായത്തു തെരഞ്ഞെടുപ്പുകള്‍ നടക്കുകയെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഷലീന്‍ കബ്ര പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു.
ഇത്തവണ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. പ്രവാസികള്‍ക്കു പോസ്റ്റല്‍വോട്ട് പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സെപ്റ്റംബര്‍ 18നു പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 25. പിന്‍വലിക്കാനുള്ള തീയതി 28. രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം 20ന് പുറപ്പെടുവിക്കും.
വോട്ടെടുപ്പ് ഒക്ടോബര്‍ 8, 10,13,16 തീയതികളില്‍. 20ന് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും. പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതോടെ ജൂണ്‍ മുതല്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: