തിരുവനന്തപുരം: ദുരിതബാധിതര്‍ക്ക് വാഗ്ദാനം മാത്രം വാരിക്കോരി നല്കി കബളിപ്പിക്കുകയായിരുന്നു സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. പ്രളയബാധിതര്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്നും ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ വെബ്സൈറ്റ് എവിടെയെന്നുപോലും അറിയാത്ത അവസ്ഥയാണ്. ഈ തുകയുടെ വിതരണം കാര്യക്ഷമമല്ലാത്തിനാലാണ് പ്രസിദ്ധീകരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അനര്‍ഹര്‍ക്ക് പണം നല്‍കുകയും ചെയ്തു.
വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപയും എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപയും വരെ പലിശരഹിത വായ്പ, കടങ്ങള്‍ക്ക് മോറട്ടോറിയം തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തവെങ്കിലും ഒന്നും നടപ്പാക്കിയിട്ടില്ല.
ദുരിതാശ്വസ കേന്ദ്രങ്ങളില്‍ നിന്ന് മടങ്ങുമ്പോള്‍ നല്‍കുമെന്ന് പറഞ്ഞ കിറ്റ് വിതരണവും അവതാളത്തിലായി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം നടക്കുന്നത് ഗുണ്ടാപിരിവാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ ഭരണം ജയരാജന്മാരില് ഒതുങ്ങിയിരിക്കുന്നു. ലോകത്തിന് മുന്നില്‍ കേരളം തലകുനിച്ചു നില്‍ക്കേണ്ട ഗതികേടാണ് ഇടതുമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: