തിരുവനന്തപുരം: പ്രളയത്തില്‍ ഒരു ലക്ഷത്തോളം ശൗചാലയങ്ങള്‍ നശിച്ചതിനാല്‍ സംസ്ഥാനത്തുടനീളം ഒരു ശൗചാലയ നിര്മാണയജ്ഞം അനിവാര്യമാണെന്ന് നവകേരളം കര്‍മ പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ്.
പൊതു ഇടങ്ങളിലും വഴിയോരങ്ങളിലും ശുചിമുറികള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും മുന്‍കൈ എടുക്കണം. പൊതു ശൗചാലയങ്ങളുടെ അഭാവം മൂലം ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. സ്ത്രീകള്‍ക്കാണു് കൂടുതല്‍ ദുരിതം.
കോളിഫോം ബാക്ടീരിയ അടങ്ങിയ മനുഷ്യവിസര്ജൃം നദികളിലും മറ്റും കലരുന്നതിനാല്‍ ജലജന്യരോഗങ്ങള്‍ പെരുകുകയാണ്. പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും കക്കൂസ് മാലിന്യങ്ങള്‍ ജലവിതാനത്തിലേക്ക് ഒഴുക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ചെറിയാന് ഫിലിപ്പ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: