കൊച്ചി: കൊച്ചി ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിയിരിക്കെ നിയമനങ്ങള്‍ തകൃതിയായി നടക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുന്നൂറോളം പേരെയാണ് ദിവസവേതനത്തിന് ബോര്‍ഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ നിയമിച്ചത്. സിപിഎം തൃശൂര്‍, എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് നിയമനം. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനമെങ്കിലും സ്ഥിരമാകുമെന്ന ഉറപ്പും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്
പാര്‍ട്ടി ഫണ്ടിലേക്ക് പണം നല്‍കിയാണ് പലരും ജോലിയില്‍ കയറിയത്. മൂന്ന് അംഗ ബോര്‍ഡില്‍ രണ്ട് സിപിഎം അംഗങ്ങളും ഒരു സിപിഐ അംഗവുമാണുളളളത്. 426 ക്ഷേത്രങ്ങളാണ് കൊച്ചി ദേവസ്വംബോര്‍ഡിന് കീഴിനുള്ളത്. എറണാകുളം ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേരെ നിയമിച്ചിരിക്കുന്നത്.
സിപിഎമ്മും സിപിഐയും ജില്ലയില്‍ മല്‍സരിച്ചാണ് നിയമനം നടത്തുന്നത്. ക്ഷേത്ര ഉപദേശക സമതികളെ അവഗണിച്ചുകൊണ്ടാണ് ബോര്‍ഡ് പലതിരുമാനങ്ങളും എടുത്തത്. കാലാവധി അവസാനിക്കാറായപ്പോള്‍ നടത്തുന്നു നിയമനത്തിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: