കുറവിലങ്ങാട്: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ പേരിലേക്ക്. ജലന്ധര്‍ രൂപത പിആര്‍ഒ ഫാ. പീറ്റര്‍ കാവുംപുറം, സിഎംഐ സഭ കുര്യനാട് ആശ്രമത്തിലെ മുന്‍ അധികാരി ഫാ. ജെയിംസ് എര്‍ത്തയില്‍ എന്നിവരാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയിരിക്കുന്നത്. സഭാനേതൃത്വത്തിലുള്ള ചിലര്‍ക്ക് കൂടി ഇതില്‍ പങ്കുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഫാ. പീറ്റര്‍ കാവുംപുറം കൊച്ചിയിലെ ഒരു ഹോട്ടലില്‍ തങ്ങിയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഈ ഹോട്ടലില്‍ നിന്നും താമസരേഖകള്‍ പോലീസ് പിടിച്ചെടുത്തതായാണ് വിവരം. ജലന്ധര്‍ രൂപതയിലെ പ്രബലനും ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനുമായ ഫാ. പീറ്റര്‍ കണ്ണൂര്‍ സ്വദേശിയാണ്. ഫാ. ജെയിംസ് എര്‍ത്തയില്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചതിന് നിയമനടപടിക്ക് വിധേയനായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടിയ ഇദ്ദേഹത്തെ പിന്നീട് പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: