കോട്ടയം: പ്രളയത്തില്‍ തകര്‍ന്ന ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള നിര്‍മാണ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്തു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിലായി 120 പ്രവൃത്തികള്‍ക്കാണ് ടെന്‍ഡറായത്. 24 പ്രവൃത്തികള്‍കൂടി ടെന്‍ഡര്‍ ചെയ്യാനുണ്ട്. മണ്ഡലക്കാലം തുടങ്ങുന്നതിന് മുമ്പായി നവംബര്‍ പതിനാലോടെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.
പൂര്‍ണമായും തകര്‍ന്ന റോഡുകളിലെ കുഴികള്‍ മാത്രം അടച്ചാല്‍ ഇവ വീണ്ടും തകരും. അതിനാല്‍ ഈ ഭാഗങ്ങള്‍ കുത്തിപ്പൊളിച്ച് പണിയേണ്ടിവരും. ഇതിന് സമയമെടുക്കുന്നതിനാല്‍ മണ്ഡലക്കാലത്തിന് മുമ്പ് പൂര്‍ത്തിയാക്കുകയെന്നത് വെല്ലുവിളിയായിട്ടുണ്ട്. റോഡ് നിര്‍മാണത്തിന് 200 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. റോഡുകള്‍ പൊളിച്ച് പണിയുന്നതിനും പാലങ്ങളുടെയും കോസ്വേകളുടെയും കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഈ തുക മതിയാകില്ലെന്ന് മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഒരു നിയോജക മണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണത്തിന് ഒരു ടെന്‍ഡര്‍ മതിയെന്നാണ് പ്രളയത്തിനു ശേഷമുള്ള സര്‍ക്കാര്‍ നിര്‍ദേശം. അഞ്ച് ജില്ലകളിലായി പ്രധാനമായും 17 റോഡുകളാണ് ശബരിമല റോഡുകളായി കണക്കാക്കുന്നത്. ഇത് മണ്ഡലാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ചെയ്യുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായപ്പോള്‍ ഒരു വിഭാഗം കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. പിന്നീട് ഇവര്‍ ശബരിമലയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ടെന്‍ഡര്‍ നടപടികളുമായി സഹകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: