ദുബായ്: ഏഷ്യ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിന്റെ വിജയമൊരുക്കിയ മുഷ്ഫിക്കര്‍ റഹിമിനെ ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍ത്താസ വാനോളം പുകഴ്ത്തി. മികച്ച ഇന്നിങ്ങ്സാണ് റഹിം കാഴ്ചവെച്ചതെന്ന് മൊര്‍ത്താസ പറഞ്ഞു.
തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായ ബംഗ്ലാദേശിനെ റഹിമിന്റെ സെഞ്ചുറിയാണ് കരകയറ്റിയ്. 150 പന്ത് നേരിട്ട റഹിം 144 റണ്‍സ് അടിച്ചെടുത്തു. ഈ സെഞ്ചുറിയുടെ മികവില്‍ ബംഗ്ലാദേശ് 261 റണ്‍സ് എടുത്തു.തുടര്‍ന്ന് 262 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത ശ്രീലങ്ക 124 റണ്‍സിന് പുറത്തായി. ഇതോടെ ബംഗ്ലാദേശിന് 137 റണ്‍സിന്റെ വിജയമൊരുങ്ങി. കളിയിലെ കേമനുളള അവാര്‍ഡ് റഹിമിന് ലഭിച്ചു.
ഒരു ബംഗ്ലാദേശ് താരങ്ങളുടെ ഏറ്റവും മികച്ച ഇന്നിങ്ങ്സാണ് റഹിം കാഴ്ചവെച്ചത്. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ ഞങ്ങള്‍ക്ക് നഷ്ടമായി. തമീം പരിക്കേറ്റ് പുറത്താകുകയും ചെയ്തതോടെ ഞങ്ങള്‍ സമ്മര്‍ദത്തിലായി. എന്നാല്‍ തുടര്‍ന്ന് ബാറ്റ് ചെയ്യാനിറങ്ങിയ റഹിം സമ്മര്‍ദങ്ങളെ അതിജീവിച്ച് മികച്ചൊരു ഇന്നിങ്ങ്സ് കെട്ടിപൊക്കിയെന്ന് മൊര്‍ത്താസ പറഞ്ഞു.
വിജയം ലക്ഷ്യമിട്ടിറങ്ങിയ ശ്രീലങ്കയ്ക്ക് ബംഗ്ലാദേശിന് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. 35.2 ഓവറില്‍ അവര്‍ പുറത്തായി. 29 റണ്‍സ് കുറിച്ച എംഡികെ പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറര്‍. ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ മൊര്‍ത്താസ, മുസ്താഫിസുര്‍ റഹ്മാന്, മെഹ്ദി ഹസന് മിര്‍സ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന്, റൂബല്‍ ഹുസൈന്, മൊസാദക് ഹുസൈന് എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: