ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-42 ഐഎസ്ആ ർഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് രാത്രി 10.08നാണ് വിക്ഷേപണം നടന്നത്. ഐഎസ്ആർഒയുടെ വാണിജ്യ ശാഖയായ ആന്ററിക്സ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനി വഴി നടത്തിയ കരാറിലൂടെയായിരുന്നു വിക്ഷേപണം.
പൂർണമായും വാണിജ്യാടിസ്ഥാനത്തിലുള്ള പിഎസ്എൽവി റോക്കറ്റിന്റെ ആറാമത്തേ വിക്ഷേപണമാണിതെന്ന് തിരുവനന്തപരും വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ. എസ്. സോംനാഥ് പറഞ്ഞു. ഐഎസ്ആർഒയ്ക്ക് 200 കോടി രൂപ ഈ വിക്ഷേപണം വഴി ലഭിക്കും.
സറേ ടെക്നോളജി ലിമിറ്റഡാണ് ബ്രിട്ടീഷ് ഉപഗ്രഹങ്ങൾ നിർമിച്ചിരിക്കുന്നത്. 889 കിലോഗ്രാം ഭാരമുള്ളതാണ് നോവ എസ്എആർഎസ് 1-4 എന്നീ ഉപഗ്രഹങ്ങൾ വനവ്യാപ്തി അറിയുക, കപ്പൽ മാപ്പിങ്, ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് രാത്രി, പകൽ വ്യത്യാസമില്ലാതെ ഈ ഉപഗ്രഹങ്ങൾ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: