കണ്ണൂര്‍: യൂറിന്‍ തെറാപ്പിക്കെതിരെ യുക്തിവാദികള്‍ നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളില്‍ യൂറിന്‍ തെറാപ്പി ഫൗണ്ടേഷന് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തകയോഗം പ്രതിഷേധിച്ചു. രണ്ട്തവണ നോബല്‍ സമ്മാനം നേടിയ ഡോ.ലിനസ് പോളിങ്ങ് ഉള്‍പ്പെടെയുളള ശാസ്ത്രജ്ഞര്‍ യൂറിന്‍ തെറാപ്പിയുടെ രോഗശമനശേഷി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രം മൂത്രത്തില്‍ നിന്നും കാന്‍സര്‍, ഹൃദ്രോഗം, ബ്ലോക്ക്, വന്ധ്യത, ചര്‍മ്മരോഗം തുടങ്ങിവക്കുള്ള മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുക വഴി മൂത്രത്തിന്റെ ഔഷധഗുണം തെളിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും വകവെക്കാതെയുള്ള അന്ധമായ വിമര്‍ശനത്തെ ജനങ്ങള്‍ തള്ളിക്കളയണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഈ മാസം 21 മുതല്‍ മൂന്ന് ദിവസം അമേരിക്കയിലെ ലാഡ്വെഗാസില് വാട്ടര്‍ ഓഫ് ലൈഫ് സിമ്പോസിയം എന്ന പേരില്‍ യൂറിന്‍ തെറാപ്പി അന്തര്‍ദ്ദേശീയ സമ്മേളനം നടക്കുന്നുണ്ട്. യൂറിന്‍ തെറപ്പി ലോകമെമ്പാടും ജനങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ഇത്. പണച്ചലവും പാര്ശ്വദോഷങ്ങളുമില്ലാതെ എയ്ഡ്സ്, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ പോലും യൂറിന്‍ തെറാപ്പിയിലൂടെ സുഖപ്പെടുന്നു എന്ന വസ്തുത മരുന്ന് ലോബിയെ അസ്വസ്ഥമാക്കുന്നുണ്ട്. മോഡേണ്‍ മെഡിസിന് അംഗീകരിച്ച ഫീക്കല്‍ മൈക്രോ മെയോട്ടാ എന്ന മലചികിത്സ ശാസ്ത്രീയമാണെന്ന് അംഗീകരിക്കുന്നവരാണ് മൂത്രത്തെ വിസര്‍ജ്യമെന്ന് പറഞ്ഞ് പരിഹസിക്കുന്നത്. യൂറിന്‍ തെറാപ്പി പ്രചരിക്കുന്നതിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കല്‍ ക്യാമ്പയിന് ശക്തിപ്പെടുകയാണ്. ഇത്തരം ദുഷ്പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. എം.രാഘവന് അധ്യക്ഷത വഹിച്ചു. കെ.വി.ഭാസ്കരന്, പി.എം.ബാലകൃഷ്ണന്, ശ്രീകുമാര്‍ കണ്ടോത്ത്, കെ.വി.ദിവാകരന്, വെള്ളൂര്‍ കരുണാകരന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: