കണ്ണൂര്‍: കലക്ടറേറ്റ് പാര്‍ക്ക് നവീകരണം പൂര്‍ത്തിയാകുന്നു. പ്രഭാത സായാഹ്ന സവാരി നടത്തുന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പാകത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. കലക്ടറേറ്റ് കോമ്പൗണ്ടിനകത്തെ പാര്‍ക്കിനുള്ളില്‍ എട്ട് മീറ്റര്‍ വീതിയില്‍ ജില്ലാ പഞ്ചായത്ത് കെട്ടിടംവരെ നീളുന്ന നടപ്പാത നിര്‍മിക്കും. രാവിലെയും വൈകിട്ടും പൊതുജനങ്ങള്‍ക്ക് നടക്കാന്‍ പാകത്തില്‍ തുറന്നുകൊടുക്കും.
കാള്‍ടെക്സ് സ്ക്വയറിന് മുന്നില്‍നിന്ന് പുതിയ ഗേറ്റ് സ്ഥാപിച്ച് താലൂക്കിന് മുന്നിലെ ഫൂട്പാത്തില്നിന്ന് അകത്തേക്ക് പ്രവേശിച്ച് കലക്ടറേറ്റ് മൈതാനി വഴി വൃത്തത്തില്‍ നടക്കാന്‍ പാകത്തിലായിരിക്കും നടപ്പാത. ആദ്യഘട്ടത്തില്‍ സിവില്സ്റ്റേഷന് വഴി ജില്ലാ പഞ്ചായത്ത് വരെയാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. രണ്ടാംഘട്ടത്തില്‍ കോഫീഷോപ്പ്, എടിഎം തുടങ്ങിയവയൊക്കെ വിഭാവന ചെയ്യുന്നു. കലക്ടറേറ്റിന്റെ സുരക്ഷ കൂടി കണക്കിലെടുത്ത് നാല് ഗേറ്റുകള്‍ കൂടി പുതുതായി പദ്ധതിയുടെ ഭാഗമായി വരും. കൂടാതെ ഓപ്പണ്‍ ആംപി തീയ്യറ്റര്‍, ഗ്യാലറി, ടോയ്ലറ്റ്, കുട്ടികള്‍ക്കുള്ള കളി ഉപകരണങ്ങള്‍ എന്നിവയുമുണ്ടായിരിക്കും. ടൂറിസം വകുപ്പ് ഫണ്ടില്‍നിന്നാണ് ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. 55 ലക്ഷം അനുവദിച്ചു. രണ്ട്മാസം കൊണ്ട് ഒന്നാംഘട്ടം പൂര്‍ത്തിയാക്കും. ജില്ലാ നിര്‍മിതി കേന്ദ്രമാണ് പ്രവൃത്തി ഏറ്റെടുത്തത്. ആര്‍ക്കിടെക്റ്റ് അസോസിയേഷനാണ് പാര്‍ക്ക് രൂപകല്പന ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: