ടൂറിന്: സീരി എയില്‍ സാസ്സുലോയ്ക്കെതിരായ മത്സരത്തില്‍ എതിര് കളിക്കാരന്റെ മുഖത്തു തുപ്പിയ സംഭവത്തില്‍ യുവന്റസ് താരം ഡഗ്ലസ് കോസ്റ്റയ്ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കും. വിലക്കുള്‍പ്പെടെയുള്ള ശിക്ഷയായിരിക്കും കോസ്റ്റ നേരിടേണ്ടിവരിക.
സാസ്സുലോ താരം ഡി ഫ്രാന്‍സെസ്കോയുടെ മുഖത്താണ് കോസ്റ്റ മത്സരത്തിനിടെ തുപ്പിയത്. ഇതിന് മുന്‍പ് താരവുമായി കയ്യാങ്കളിയിലേര്‍പ്പെടുകയും ചെയ്തിരുന്നു കോസ്റ്റ.
ഫ്രാന്‍സെസ്കോ കോസ്റ്റയെ ഫൗള്‍ ചെയ്തതോടെയാണ് സംഭവത്തിന് തുടക്കമായത്. ഇതിന് കോസ്റ്റ തിരിച്ച് ഫ്രാന്സെസ്കോയെ ഫൗള്‍ ചെയ്ത് മഞ്ഞകാര്‍ഡ് വാങ്ങിക്കുകയും ചെയ്തു. കൈമുട്ട് ഉപയോഗിച്ച് ഇടിച്ചതിനായിരുന്നു ഇത്. പിന്നാലെ തല കൊണ്ട് ഇടിക്കുകയും ചെയ്തു. തുടര്‍ന്നുള്ള വാഗ്വാദത്തിനിടെയാണ് കോസ്റ്റ, ഫ്രാന്സെസോയുടെ മുഖത്ത് തുപ്പിയത്. ഇതോടെ ചുവപ്പ് കാര്‍ഡ് നല്കി റഫറി കോസ്റ്റയെ പുറത്താക്കി.
തുപ്പല് വിവാദത്തില്‍ ഡഗ്ലസ് കോസ്റ്റയെ യുവന്റസ് പരിശീലകന് മാസ്സിമിലിയാനോ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്ത് പ്രകോപനം ഉണ്ടായാലും ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് േകാച്ചഎ പറഞ്ഞു. കോസ്റ്റയ്ക്കെതിരെ യുവെന്റസ് ക്ലബ്ബ് തന്നെ നടപടിയെടുക്കും. കോസ്റ്റയ്ക്ക് പിഴ ചുമത്തുമെന്ന് യുവെന്റസ് പരിശീലകന് മാസ്സിമിലിയാനോ അല്ലെഗ്രി തന്നെ വ്യക്തമാക്കി.
യുവെന്റസിന്റെ നടപടിക്കു പിന്നാലെ ഇറ്റാലിയന്‍ ഫുട്ബോള്‍ അസോസിയേഷനും കോസ്റ്റക്കെതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്.
അതിനിടെ ചെയ്ത തെറ്റിന് ഡഗ്ലസ് കോസ്റ്റ മാപ്പുചോദിച്ച് രംഗത്തെത്തി. മോശം കാര്യമാണ് ചെയ്തത് എന്ന് മനസിലാക്കുന്നു, അതിനാല്‍ ഏവരോടും മാപ്പ് ചോദിക്കുകയാണെന്ന്’കോസ്റ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: