കൊച്ചി: അറ്റകുറ്റപ്പണികളുടെ പേരില്‍ ട്രെയിനുകള്‍ റദാക്കുന്നതിനെതിരെ വന്‍ പ്രതിഷേധം. കുറേ ദിവസമായി റദ്ദാക്കല്‍ പരിപാടി തുടങ്ങിയിട്ട്. ചില ട്രെയിനുകള്‍ ഒക്ടോബര്‍ ആറു വരെ റദ്ദാക്കുകയും ചിലവ ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതിനു പുറമേയാണ് ഇപ്പോള്‍ കുറേയെണ്ണം ഈ മാസം 23 വരെ റദ്ദാക്കിയത്.
പത്തു പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് പാസഞ്ചറുകള്‍ ഭാഗികമായുമാണ് 23 വരെ റദ്ദുചെയ്തത്. 56043-ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 56044-തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍-കൊല്ലം പാസഞ്ചര്‍, 56334-ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 56373-ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 56374- തൃശൂര്‍-ഗുരുവായൂര്‍, 56387-എറണാകുളം-കായംകുളം (കോട്ടയം വഴി), 56388-കായംകുളം-എറണാകുളം (കോട്ടയം വഴി) എന്നിവയാണ് പൂര്‍ണമായും സര്‍വ്വീസ് റദ്ദ് ചെയ്തിരിക്കുന്നത്. 56663 തൃശൂര്‍-കോഴിക്കോട്, 56664 കോഴിക്കോട്-തൃശൂര്‍ എന്നീ പാസഞ്ചറുകള്‍ ഷൊര്‍ണ്ണൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള പാതയില്‍ ഭാഗികമായി റദ്ദ് ചെയ്തത്.
ഇവയെല്ലാം ആയിരങ്ങളുടെ ആശ്രയങ്ങളായ ട്രെയിനുകളാണ്. ഗുരുവായൂര്‍ പാസഞ്ചര്‍ റദ്ദാക്കിയത് ആയിരക്കണക്കിന് തീര്‍ഥാടകരെയാണ് ബാധിക്കുക. ഇതു മൂലം ഇന്നലെ നിരവധി പേര്‍ക്കാണ് ഗുരുവായൂരില്‍ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നത്. ട്രെയിന്‍ വൈകുന്നുവെന്ന പരാതി പറഞ്ഞ് ജനങ്ങള്‍ മടുത്തു. അറ്റകുറ്റപ്പണി, ട്രാക്ക് മാറ്റല്‍, നവീകരണം ഇങ്ങനെ പല പേരുകള്‍ പറഞ്ഞാണ് ട്രെയിനുകള്‍ വൈകിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ വലിയ ദുരിതം അനുഭവിക്കുന്നതിടെയാണ് പത്ത് പാസഞ്ചറുകള്‍ റദ്ദാക്കിയത്.
സമയ കൃത്യത പാലിക്കുന്നതില്‍ കേരളം ഇപ്പോള്‍ ഏറെ പിന്നിലാണ്. പിന്നിലായിരുന്ന പല സംസ്ഥാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിച്ച് മുന്നില്‍ എത്തിയിട്ടും കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അനക്കമില്ല. കേന്ദ്രസര്‍ക്കാരിനെതിരെ കഴിയുന്നത്ര ജനരോഷമുണ്ടാക്കുകയെന്ന കുതന്ത്രമാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ പയറ്റുന്നതെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: